Sunday, October 4, 2020

സത്യത്തിന്റെ സുവിശേഷം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 5

സത്യത്തിന്റെ സുവിശേഷം

"യോഹന്നാന്‍ നീതിമാനും വിശുദ്‌ധ നുമാണെന്ന്‌ അറിഞ്ഞിരുന്നതുകൊണ്ട്‌, ഹേറോദേസ്‌ അവനെ ഭയപ്പെട്ടു സംരക്‌ഷണം നല്‍കിപ്പോന്നു. അവന്‍െറ വാക്കുകള്‍ അവനെ അസ്വസ്‌ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു."
മര്‍ക്കോസ്‌ 6 : 20

'സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ സ്നാപകയോഹണനെക്കാൾ വലിയവൻ ആരുമില്ല' എന്നും 'കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു' അവൻ എന്നും ഈശോ സാക്ഷ്യപ്പെടുത്തിയ യോഹന്നാൻ ആണ് ജ്ഞാനധ്യാനത്തിനാധാരം...
രക്ഷകനായ ഈശോ മിശിഹായ്ക്ക് വഴിയിരുക്കിയ ഉദരത്തിൽ വച്ച് തന്നെ പരിശുദ്ധതമാവിനാൽ നിറഞ്ഞ, മരുഭൂമിയിലെ താപസജീവിതം ഇഷ്ടപ്പെട്ട സ്നാപകൻ...
ഭരണം നടത്തിയിരുന്ന രാജാവ് പോലും ഭയപ്പെടും വിധം സത്യം പ്രാഘോഷിച്ചിരുന്ന ഒരാൾ...
സുവിശേഷ സാക്ഷ്യത്തിൽ ഒരു തരി പോലും തിന്മയുടെ മാലിന്യം ഏൽക്കാതിരിക്കാൻ നിഷ്ഠ വച്ചവൻ...
അതുകൊണ്ട് തന്നെ രാജാവിന് അപ്രിയകരവും അഹിതവുമായ സത്യം വിളിച്ചു പറയുകയും  ശിരസ്സ് നഷ്ടപ്പെടുകയും ചെയ്തവൻ...
കേൾവിക്കാരുടെയും കൂടെ ജീവിക്കുന്നവരുടെയും ഇഷ്ടനിഷ്ടങ്ങളും അഭിരുചികളും സുവിശേഷ വ്യാഖ്യാനങ്ങളിൽ തൃപ്തിപ്പെടുത്തേണ്ടതില്ല എന്നതാണ് തിരിച്ചറിവ്...
ദൈവവചനത്തിലെ സത്യം മായം ചേർക്കാതെ പ്രഘോഷിച്ചത് കൊണ്ട് ആണ് സ്‌നാപകൻ വ്യത്യസ്തനാകുന്നത്...
  
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment