Saturday, August 15, 2020

ധനവാന്റെ നിസ്സംഗത

ജ്ഞാനധ്യാനം
ആഗസ്റ്റ് 16

ധനവാന്റെ നിസ്സംഗത

"ആ ദരിദ്രന്‍മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിന്‍െറ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച്‌ അടക്കപ്പെട്ടു.
അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്‍െറ മടിയില്‍ ലാസറിനെയും കണ്ടു."
ലൂക്കാ 16 : 22-23

ഈ ലോകത്തിൽ ജീവിതസാഹചര്യങ്ങൾ കൊണ്ട് വിരുദ്ധ ദ്രുവങ്ങളിൽ ജീവിച്ചിരുന്ന രണ്ടു പേർ... 
ധനികൻ ഈ ലോകസമ്പത്തിന്റെയും സൗഭാഗ്യങ്ങളുടെയും നടുവിൽ... 
ദരിദ്രൻ ഉടുക്കാൻ വസ്ത്രം ഇല്ലാതെ, കിടക്കാൻ ഒരു വീടില്ലാതെ, ഭക്ഷിക്കാൻ ഒന്നും ഇല്ലാതെ... 
പ്രാഥമിക ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒരു പാവം മനുഷ്യൻ...
എല്ലാം ഇവിടം കൊണ്ടവസാനിക്കുമായിരുന്നെങ്കിൽ ധനികൻ മിടുക്കാനായേനെ... 
പക്ഷെ, ദൈവനീതി മറ്റൊന്നായിരുന്നു...
മരണശേഷം ഈ ലോകജീവിതത്തിന്റെ തുടർച്ചയായ മറ്റൊരു നിലനിൽപ്പ് ഉണ്ട് എന്ന് തിരിച്ചറിയാൻ പരാജയപ്പെട്ട് പോയ ഒരാളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ധനവാനിൽ കാണുന്നത്... 
ഈ ലോകത്തിൽ വിരുദ്ധ ദ്രുവങ്ങളിൽ ആയിരുന്നവർ പരലോകത്തിലും വിരുദ്ധദ്രുവങ്ങളിൽ ആണ് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്... 
എന്തായിരുന്നു ധനവന്റെ തെറ്റ്? 
നിസ്സംഗതയായിരുന്നു അത്... 
സംവേദനക്ഷമത നഷ്ടപ്പെട്ട അവസ്ഥ... അപരന്റെ സങ്കടം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ...
അത് ദൈവസന്നിധിയിൽ ചോദ്യം ചെയ്യപ്പെടും... 
സങ്കടപ്പെടുന്നവനെ കരുതുന്നവനുള്ള സമ്മാനമാണ് സ്വർഗ്ഗം... 
The measure of divinity in humanity lies in the acts of charity... 
നമ്മുടെ ചാവറപ്പിതാവ് ഓർമ്മിപ്പിക്കുന്നു, "അന്യനുപകാരം ചെയ്യാത്ത ദിനം ആയുസ്സിന്റെ കണക്കിൽ ഉണ്ടാകില്ല."
വേദനിക്കുന്നവരെ കരുതിയും സഹായിച്ചും സ്വർഗ്ഗം ഉറപ്പിക്കാം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment