Monday, December 5, 2016

ആദ്യം ബെഥേലിൽ, ഇടക്കെപ്പോഴോ പെനുവലിൽ , അവസാനം എൽ - ബെഥേലിൽ...

പഴയനിയമത്തിലെ യാക്കോബിന്റെ മനസിന്റെ തീർത്ഥയാത്രകളിൽ ആത്മാവിനെ ചേർത്ത് നിർത്താൻ വല്ലാത്ത ആഗ്രഹം !
മൂന്നു മനോഹരമായ ഇടങ്ങളിൽ,  കൂടെ നടക്കുന്ന ആ സ്നേഹസാനിധ്യത്തെ ജീവിത യാത്രകളുടെ ഊർജ്ജമായി തിരിച്ചറിയാൻ മാത്രം വെളിച്ചം ഉണ്ടായിരുന്ന പൂർവ്വപിതാവ്...
ആദ്യം ബെഥേലിൽ, ഇടക്കെപ്പോഴോ പെനുവലിൽ , അവസാനം എൽ - ബെഥേലിൽ...
ബെഥേലിൽ മയക്കത്തിനിടെ കണ്ട കോവണി... സ്വർഗത്തിലേക്ക് മാലാഖമാർ കയറുകയും ഇറങ്ങുകയും ചെയുന്നത്തിൻറെ ദർശന ലാവണ്യം...
സങ്കടങ്ങളുടെ രാവിൽ കരഞ്ഞു കരഞ്ഞു തളർന്നു വീണപ്പോൾ , ആ പുഴവക്കത്ത് ആരോ ഒരാൾ... വിട്ടു പോകാതെ ആരോ ഒരാൾ.... അനുഗ്രഹത്തിന്റെ നിലാവെളിച്ചം ചൊരിയുന്ന ദീപ നാളം...
പിന്നെ... ജീവിച്ചിരുന്ന സംസ്കാരങ്ങളിൽ മനുഷ്യർ പൂജിച്ചിരുന്ന അന്യദേവൻമാരുടെ വിഗ്രഹങ്ങൾ  തച്ചുടച്,
ഏക ദൈവത്തിനു ബലിപീഠം പണിയുന്ന പുരോഹിത മനസ്...

ബെഥേലിലും പെനുവലിലും എൽ ബെഥേലിലും മനസ് കൊണ്ടെങ്കിലും ഒന്ന് എത്താൻ പറ്റിയിരുന്നെങ്കിൽ !

ദൈവമേ...സ്വർഗത്തിലേക്ക് കയറുന്ന മാലാഖമാരെ എനിക്ക് കാണിച്ചു തരണമേ... എന്റെ ബെഥേൽ !
എന്റെ അരുതായ്മകൾ കൊണ്ട് മുറിവേറ്റു തളർന്നു വീഴുമ്പോൾ, അനുഗ്രഹിക്കാനായി നീ തട്ടി വീഴ്ത്തിയതാണ് 
എന്ന ബോധം തരണമേ... 
അന്ന് ഞാനും നിന്റെ പാദങ്ങളിൽ കെട്ടിപിടിച്ചു കരയും... " അനുഗ്രഹിക്കാതെ എന്നെ വിട്ടു പോകരുതേ" എന്ന് നിലവിളിക്കും... എന്റെ പെനുവൽ !
അവസാനം നിന്നെ മാത്രം പൂജിക്കുന്ന, ആരാധിക്കുന്ന ഒരിടം...ജീവിതത്തെ അതിന്റെ എല്ലാ അനുഭവങ്ങളോടും കൂടി ചേർത്ത് വയ്ക്കുന്ന ഒരു അൾത്താര..." എന്റെ ഇഷ്ടമല്ല; നിന്റെ ഇഷ്ടം " എന്ന് കണ്ണീരൊഴുക്കി പറയാൻ ഒരു ബലിപീഠം... എന്റെ എൽ - ബെഥേൽ !

ആമേൻ !


സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ. 


Thursday, September 15, 2016

The Sacred Space of Mary's Womb: The Holy Cradle for Eternal Word " Logos"


We recall Mother Mary with deep love and devotion because of two reasons.
1) Heaven certified that she is full of grace 
2) the most magnificent gift of Jesus Christ that the earth ever received was through the mediation of Mary.

The most beautiful tribute ever Mother Mary received was from another lady. While Jesus was saying this, a woman in the crowd raised her voice and said to him, “Blessed is the womb that bore you and the breasts that nursed you!” Recalling his own beloved mother Mary and all others who receive the word of God into their heart and soul, Jesus said, “Blessed rather are those who hear the word of God and obey it!” (Luke 11: 27 – 28)

We do recall the age old salute of angel Gabriel and venerate Mother Mary and adore her son saying “Blessed is the fruit of your womb.” When Jesus said his listeners that Good tree bears good fruit, he might have recalled his beloved mother Mary who gave him the most sacred space of her womb. Mother Mary is the field of holiness though whom the holy redeemer Jesus Christ was born. The Abba Father made her a temple of purity and love to prepare a space for his only begotten son to be born.

The womb of Mother Mary and the hands of every priest have the same mission. That is, gifting Jesus Christ to the world. So, it is befitting that we hold on to the motherly arms of Mary. Because, she knows better how to prepare a space of sanctity for the eternal word in the heart and soul.

Preparing a space for Christ is not an easy task. It demands a lot of prices from our part. The cost of discipleship or the price that we need to pay for our choice. Since I am not committed enough to bear Christ, the holy redeemer in the heart and soul, I remain fruitless in the discipleship. As I am not disciplined enough to prepare a sacred space for Christ, the word is not being made flesh in me.

Mother Mary has been knocking at the heart and soul of our lives in search of a sacred space for her beloved son to be born. Unfortunately, the age old from the inn keepers is still being repeated: There is no place for the child to be born. Let us reflect: Have our lives become a holy field for the eternal word to be born again? Has our short span of existence become another womb for Jesus Christ?

One of the deepest worries of the author of revelation was that he could not find anybody worthy to open the scroll and look into it. Rev. 5: 4 – “And I began to weep bitterly because no one was found worthy to open the scroll and look into it.”  Holding on to the motherly arms of Mary, let us be holy and worthy of opening the scroll and looking into it. Let us create a sacred space in our body, mind and soul for Jesus Christ to be born again and again through our lives. May Mother Mary intercede for us. Amen.

Image Courtesy : www.youtube.com












Sunday, September 4, 2016

ഗുരുക്കന്മാരെ നിങ്ങൾക്ക് !

ഗുരുക്കന്മാരെ നിങ്ങൾക്ക് !

"ജ്ഞാനിയായ  ഒരുവനെ കണ്ടെത്തിയാൽ അവനെ  സന്ദർശിക്കാൻ വൈകരുത്. നിന്റെ പാദങ്ങൾ അവൻറെ  വാതിൽ പടി  നിരന്തരം  സന്ദർശിക്കട്ടെ".(പ്രഭാ.6 :36 )
      
 ഒരാൾ  അയാളുടെ ആയുസ്സിൽ ജീവിതത്തിൻറെ  പച്ച തൊടാതെ തീർന്നു പോവുക എന്ന ദുരന്ത സാധ്യതയുടെ  കാഠിന്യം ഓർമ്മിച്ചെടുക്കാനാവുമോ ? ഏതാനും വത്സരങ്ങൾ  മാത്രമുള്ള ആയുസ്സിൽ  ജീവിതത്തിന്റെ ദൂത് ഭൂമിക്കു കൈമാറാതെ കടന്നു പോകുന്നത് ഒരു വിത്ത്  പടുമുളയാവുന്നതിനു തുല്യമാണ്. ജീവിതത്തിനു  പൂർത്തിയാക്കാൻ  ഒരു ദൂതും നിയോഗവുമുണ്ട്. അങ്ങനെയിരിക്കെ ഈശോയുടെ ഉപമയിലെ അത്തിമരത്തെ   പോലെ ഫലം  നൽകുന്നില്ല   മാത്രമല്ല ,,നിലം പാഴാക്കുക കൂടി 
ചെയ്താലോ?..സ്നേഹത്തിന്റെയും അലിവിന്റെയും  നന്മയുടെയും അനന്ത  സാധ്യതകളെ ധ്യാനിക്കാതെയും  മനനം ചെയ്യാതെയും അമിതമായി  കലഹിച്ചും    പരിഭവം പറഞ്ഞും   സങ്കടപെട്ടും  ജീവിതത്തെ നമ്മൾ  വല്ലാതെ ഭാരപ്പെടുത്തുന്നുണ്ട് ...ഇരുളടഞ്ഞ  ചില ചിന്താ ധാരകളുടെ   ചൂണ്ട കൊളുത്തിൽ  നിന്ന്  ആരെന്നെ   രക്ഷിക്കും ?  ഗുരു  തുല്യനായ  ഒരാൾക്ക് മാത്രമേ അതിനാകൂ.   ഒരു സുഹൃത്ത് ഉണ്ടായിരിക്കുക എന്നതിലും പ്രധാനമാണ്  ഒരു ഗുരു ഉണ്ടായിരിക്കുക എന്നത്...

'ഗുരു' എന്ന വാക്കിനർത്ഥം 'ഇരുളകറ്റുന്ന ആൾ ' എന്നാണ് . വെളിച്ചത്തിന്റെ  അസാന്നിധ്യമാണല്ലോ  ഇരുട്ട് . അങ്ങനെയാവുമ്പോൾ 'ഗുരു' വിനർത്ഥം 'വെളിച്ചം പകരുന്നയാൾ ' എന്നാകുന്നു . അലഞ്ഞു  മടുത്ത്  ചുറ്റിനും പരക്കുന്ന  കൂരിരുട്ടിൽ  വഴിയടഞ്ഞു ,  ഒടുവിൽ അരുതാത്ത ഏതോ വഴിക്കു തിരിയുന്ന എന്റെ ജീവനെ  വീണ്ടെടുക്കുന്നത്  ഉൾ വെളിച്ചത്തിൻറെ  കരുത്ത് നിറക്കുന്ന  ഗുരു സാന്നിദ്ധ്യമാണ്. അധികം ആയുസ്സില്ലാത്ത  പാഠപുസ്തക താളുകളിലെ  അറിവുകൾ മാത്രമായി ചുരുങ്ങുന്ന നമ്മുടെ വിദ്യാഭ്യാസ ശീലങ്ങളിൽ ജീവനുമായി ബന്ധപ്പെട്ട ചില പാഠങ്ങൾക്കു   കൂടി  നേരം കണ്ടെത്തുന്ന  ചുരുക്കം  ചില ഗുരുക്കന്മാർക്കുള്ള സ്മൃതി  പൂജയാണീ കുറിപ്പ് .. ഉവ്വ് , അങ്ങനെയുമുണ്ട്  മനുഷ്യർ .....നമ്മുടെ കുരുന്നു പ്രാണന് കാവലായി മാറുന്ന ചില നല്ല മനുഷ്യർ..ഇങ്ങനെയൊരു ചെറിയ സമൂഹത്തിൻറെ   കൊണ്ടാണ് ഭൂമി അതിന്റെ അച്ചുതണ്ടിൽ നിന്ന് തെറിച്ചു പോകാത്തത്‌ .ഈശോയുടെ  വാക്കുകളിൽ അവൻ തിരയുകയും കണ്ടെത്തുകയും ചെയ്യുന്ന ചെറിയ അജഗണമാണവർ..തലചോറിനു തീ പിടിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ കാലത്തിന്റെ  പ്രതിജ്ഞയിൽ പഞ്ച പുണ്യാഹം നടത്തുന്ന ഗുരുക്കന്മാരെ ഹൃദയം നിറഞ്ഞ  ആദരവോടെയല്ലാതെ എങ്ങനെ  ഓർമ്മിച്ചെടുക്കാനാവും ? 
                         
                     അലിവും  നന്മയും നഷ്ട്ടപെട്ടു മണൽകാട് പോലെ തരിശായി മാറുന്ന   ജീവനിൽ പച്ചപ്പ്‌ നിറക്കുന്നത്  ഒരു ഗുരുവിന്റെ സാന്നിധ്യമാണ്..അവരോടു ചേർന്ന് നില്ക്കുമ്പോൾ   നെഞ്ചിലെ നന്മയുടെ നീരുറവകളെ  വീണ്ടെടുക്കാൻ പോലും നമുക്കാവുന്നു .ധൈഷിണികമായ ശക്തിയെക്കാളുപരി  നിർമല സ്നേഹത്തിൻറെ  മൂലധനം കൊണ്ടാണ് അവർ അമൃത ലേപനം നടത്തുന്നത് . ജീവിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിൽ നിന്ന് ജീവിക്കേണ്ട ജീവിതത്തിലേക്ക് അവരൊരു  കിളിവാതിൽ    തുറന്നു തരുന്നു. പിന്നെ കളഞ്ഞു പോയ ആത്മവിശ്വാസം  തിരികെ 
വരുന്നു.പുസ്തക അക്ഷരങ്ങളിലേക്ക്  മാത്രമല്ല  നമ്മുടെ ജീവിതത്തിലേക്കും  മാതാപിതാക്കളുടെ സ്വപ്നങ്ങളിലേക്കും അവർ വെളിച്ചം വീശുന്നു ..  ഇത്തരം സ്നേഹ സൗമനസ്യങ്ങൾക്കു      നമ്മൾ    എങ്ങനെ  പകരം വീട്ടും?
                    
ഒരു വൈദികൻറെ  പ്രഭാഷണം കേൾക്കുകയായിരുന്നു . പ്രഭാഷണശേഷം ,അറിയപ്പെടുന്ന ഒരു  ഐ .ടി. കമ്പനിയിൽ ഉന്നത നിലയിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ അച്ചന്റെ  വിണ്ടുകീറിയ പാദങ്ങളിൽ (ക്രിസ്തുവിന്റെ  സുവിശേഷത്തിനു വേണ്ടി അലഞ്ഞു വിണ്ടു കീറിയതാണവ.) തൊട്ടു വന്ദിച്ചു 'ഞാനെൻറെ  ഗുരുവിനെ കണ്ടെത്തി' എന്ന് പറഞ്ഞപ്പോൾ  കണ്ണ് നിറഞ്ഞു പോയി..ജീവിതത്തിൽ അർഥം കണ്ടെത്തി എന്ന് ആ യുവാവ് പറഞ്ഞപ്പോൾ അതിലെ തൃപ്തി കൊണ്ട് അവൻ്റെ  കണ്ണ് തിളങ്ങുന്നുണ്ടായിരുന്നു ..തീർച്ചയായും  ധൈഷിണികമായ ശക്തി കൊണ്ടല്ല ,അച്ഛനവനെ  വീണ്ടെടുത്ത്  .തീർച്ച. ആകർഷമെന്നു  ഗണിക്കാവുന്ന ഏതോ ഒന്ന് ആ വൈദികൻറെ ഉള്ളടരുകളിൽ  
മേയുന്നുണ്ട് ..തീർച്ച.

ചാവറയച്ചനെയും  മദർ തെരേസയെയും ജോൺ പോൾ പാപ്പായെയും  ഓർമിപ്പിക്കുന്ന ചില  ഗുരു സാന്നിധ്യങ്ങൾ  ഭൂമിയെ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നു ...
ഒരെഴുത്തുകാരൻ തൻ്റെ  ഗുരുവിനെ ഓർമ്മിക്കുന്നത് 'അലങ്കരിച്ച വൃക്ഷം' എന്നാണ്.ശരിയാണത്. അഗാധമായ നിലനിൽപ്പിനു  പ്രേരിപ്പിക്കുകയും ജീവിത സഞ്ചാരങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന 'ഗുരുനാഥൻ വിശുദ്ധ വൃക്ഷ'മല്ലേ ?..ബുദ്ധന് ബോധിവൃക്ഷവും  പോലെ തന്നെ നമുക്ക് നമ്മുടെ ഗുരുക്കന്മാർ. ജീവിതത്തിന്റെ  മറ്റുപുറങ്ങളും  ആന്തരാർത്ഥങ്ങളും കാണാൻ കഴിവുള്ള വൃക്ഷത്തലപ്പുകളുടെ തണലിലിരുന്നു ധ്യാനിച്ച് നാം നമ്മളെ തന്നെ കണ്ടെത്താൻ ശ്രമിക്കുന്നു ..ഒരു ഗുരുവിന്റെ തണലില്ലാത്ത  ജീവിതത്തിനു  എന്തൊരിരുട്ടാണ്?
                           
കേട്ടിട്ടുള്ള അധ്യാപകരിൽ വളരെ ചുരുക്കം പേര് മാത്രമാണ് ജീവനുമായി ബന്ധപ്പെട്ട പാഠങ്ങൾ  തന്നിട്ടുള്ളത് . സിലബസിനും കരിക്കുലത്തിനും അപ്പുറത്തേക്ക് കൂട്ടികൊണ്ടിപോകാനാകാത്ത അധ്യാപകരൊന്നും അധികകാലം  മനസിൽ  തങ്ങുന്നില്ല . അവർ നൽകിയ പാഠപുസ്തകങ്ങളിലെ അറിവ് കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുമാവുന്നില്ല.അത് കൊണ്ട് ജീവിതത്തിൽ ഖനനം ചെയ്യേണ്ട അനന്ത സാധ്യതകളുടെ നിറക്കൂട്ടുകളെ കുറിച്ച്  പറഞ്ഞു തുടങ്ങുന്ന അധ്യാപകരെയാണ് ഇനിയാവശ്യം.
     അധ്യാപകൻ ,ശമ്പള കൊതിയായനായ തൊഴിലാളിയും ;വിദ്യാർത്ഥി  ഭീമമായ തുകകൾ കെട്ടിവച്ചു പഠിക്കുന്ന ഉപഭോക്താക്കളുമായി  വളരുന്ന ഇങ്ങനെയൊരു കാലത്തിൽ  വിദ്യാലയങ്ങൾ കമ്പോളങ്ങളായി  മാറുന്നു .ഗുരു ശിഷ്യ ബന്ധങ്ങളൊക്കെ പഴങ്കഥകളായി ചുരുങ്ങുന്നു.
കമ്പോളവൽക്കരിക്കപ്പെടുന്ന കാലത്തിൽ അനാഥരാകുന്ന ഞങ്ങൾക്കു ആര് കാവലാകും? ആര് തണലേകും?
ആര് വെളിച്ചമേകും?

അധ്യാപനം  'GOD  GIVEN   DESTINY ' ആണ് എന്ന് വായിച്ചിട്ടുണ്ട്.മരുഭൂമിയിലെ ഈന്തതണലു  പോലെ ഒരോർമയുണ്ട് .ഞങ്ങൾ ഒരു പറ്റം  വിദ്യാർത്ഥികൾക്ക് .പാവപ്പെട്ട  ഞങ്ങളുടെ  മാതാപിതാക്കളുടെ നിസ്സഹായത മനസിലാക്കി ,മെച്ചപ്പെട്ട പഠനത്തിന് ഒരു കൈ സഹായം നൽകിയ ഗുരുനാഥയെ ക്കുറിച്ചുള്ള ഓർമ്മയാണത് .ഇരുണ്ട കാലത്തെ നില വെളിച്ചം പോലെ ആ ഗുരു നാഥ  ഞങ്ങളുടെ ഓർമകളിൽ പച്ചകെടാതെ  നിൽക്കുന്നു ... ഒരു കന്യാസ്ത്രീ അമ്മയായിരുന്നു ഞങ്ങളുടെ ആ പ്രിയപ്പെട്ട ഗുരുനാഥ.... അവരെ ഓർക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചു ആവർത്തിക്കും അധ്യാപനം  ദൈവനിവേശിതമായ  ഒരു ദൗത്യം തന്നെ ..

ഒരു പ്രാർത്ഥന കൂടി....ജീവനുമായി ബന്ധപ്പെട്ട  പടങ്ങൾ പറഞ്ഞു തരുന്ന ഗുരുക്കന്മാരെ കൊണ്ട് ഭൂമി നിറയണം .ചുട്ടുപഴുത്ത  ഉച്ചവെയിൽ പോലെ  പൊള്ളുന്ന  യുവഹൃദയങ്ങളെ  ശാന്തമായ ആകാശത്തിൻറെ അറിവിലേക്കും നീലിമയിലേക്കും ക്ഷണിക്കാൻ അവർക്കേ ആകൂ ..പാഠപുസ്തകത്തിലെ  അറിവുകൾ അവസാന വാക്കല്ല  എന്ന് വെളിച്ചം കിട്ടിയ ഗുരുക്കന്മാർക്കുള്ള സ്‌മൃതിപൂജയാണിത് ..ഒപ്പം ദൈവനിവേശിതമായ  അധ്യാപന കർമത്തിലേക്കു  ക്ഷണം കിട്ടിയവരെ ക്കുറിച്ചുള്ള സ്വപ്നങ്ങളും .....


സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ. 


Image Courtesy : Ajith Kumar R (https://www.facebook.com/ajitpandalam)

Saturday, September 3, 2016

നീലക്കരസാരിയിലെ നിലാവെളിച്ചം !

നീലക്കരസാരിയിലെ നിലാവെളിച്ചം !

കൊൽക്കത്തയുടെ തെരുവുകളിലെ തൂപ്പു ജോലിക്കാരുടെ വസ്ത്രമായ നീലക്കര സാരിയും ക്രൂശിത രൂപവും  ധരിച്ചു ഈശോയുടെ കാരുണ്യത്തിന്റെ മുഖപത്രമായ മാറിയ ഒരു പാവം സന്യാസിനി... 
കരുണ നിറഞ്ഞ സ്നേഹം കൊണ്ട് കൊൽക്കത്തയുടെ തെരുവുകളിൽ  കനിവിന്റെ പുഴ ഒഴുക്കിയ ആയ നല്ല അമ്മയെ ഓർത്തു, നാളെ ആകാശങ്ങളിൽ സ്നേഹത്തിന്റെ വെള്ളരിപ്രാക്കൾ  പറന്നുയരും...
പ്രായോഗിക വാദികളുടെയും വിമർശകരുടെയും പരിഹാസങ്ങൾക്കു ജീവിച്ചിരുന്ന ദിനങ്ങളിലെ പോലെ തന്നെ ഇന്നും അമ്മ മറുപടി കൊടുക്കാൻ ഇടയില്ല...
ദൈവം സ്നേഹമാണ് എന്ന് പറഞ്ഞു പാതമോസ് ദ്വീപിലിരുന്ന് കണ്ണ് നിറക്കുന്ന യോഹന്നാനെ പോലെ, കൊൽക്കൊത്തയുടെ  പുണ്ണ്യവതിയുടെ മുഖത്തെ ചുളിവുകളിൽ കൂടി, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കണ്ണീർക്കങ്ങൾ ഒഴുകുന്നു...
അന്ത്യ വിധിയിൽ ഓരോ മനുഷ്യനും നേരിടേണ്ടി വരുന്ന ചോദ്യങ്ങളെ ഗൗരവമായി എടുത്തതുകൊണ്ടു മാത്രം ലോകം ഉള്ള കാലത്തോളം , ഈശോയുടെ കാരുണ്യത്തിന്റെ ജീവിക്കുന്ന ഉപമയായി, ആ അമ്മ ഓർമ്മിക്കപ്പെടും...
ചലം ഒഴുക്കുന്ന, പച്ച മാംസം മാത്രമായ മനുഷ്യക്കോലങ്ങളെ നെഞ്ചോട് ചേർത്ത് പരിചരിക്കുമ്പോൾ അവർക്കൊന്നേ പറയാനുണ്ടായിരുന്നുള്ളു: " ഈശോയുടെ സ്നേഹം എന്നെ നിർബന്ധിക്കുന്നു"...
"മുറിയപെടുന്നിടത്തെന്റെ യേശുവുണ്ട്, മുറിപ്പാടിൽ  യേശുവിൻ മുഖമുണ്ട്" എന്ന ഒരു പാട്ടുണ്ട്...
കൊൽക്കൊത്തയിലെ അമ്മയെ കുറിച്ച് എത്രയോ ശരിയാണത്...
ഈ വരികളെ ആവർത്തിച്ചു ഉറപ്പിക്കുന്നു അവരുടെ സന്യാസ ജീവിതത്തിന്റെ വിശുദ്ധി...
തെരേസ എന്ന നാമം നമുക്ക് എത്രയോ പ്രീയപെട്ടതാണ് !
ആവിലയിലെ തെരേസ, ലിസ്സ്യുവിലെ കുഞ്ഞു തെരേസ, ഇപ്പം ദേ .... നമുക്ക് പ്രീയപ്പെട്ട, കൊൽക്കൊത്തയിലെ പാവങ്ങളുടെ അമ്മ തെരേസ, നീലക്കരസാരിയിലെ നിലാവെളിച്ചം !


 സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.

Image Courtesy : www.thefamouspeople.com


തിബേരിയൂസിൻ കായലരികെ !

തിബേരിയൂസിൻ കായലരികെ 
തൂവെള്ള തൂകുന്നുഷസ്സിൽ 
കാത്തിരിക്കുന്നൊരു ദൈവം 
വിഫലമാം എൻ യാമങ്ങൾക്കൊടുവിൽ 
പ്രാതലൊരുക്കി അമ്മയെപോലെന്നെ 
കാത്തിരിക്കുന്നൊരു ദൈവം 

അലഞ്ഞു തിരിഞ്ഞു കരഞ്ഞു തളർന്നൊരു 
നിരാശ തൻ രാവിലെൻ 
ജീവിതത്തിൽ നീ കൂട്ടായി വന്നു 
വഴിതെറ്റി നീങ്ങിയ ജീവിത പടവിൽ 
പ്രതീക്ഷ തൻ  പുലരിയിൽ 
കണ്മുന്നിലെത്തി നീ 
അപ്പമായി തീർന്നു 

കൂടെ നടന്നതും കൂട്ടായി തീർന്നതും 
പാഴ്വേലയാക്കി ഞാൻ 
നീ ഹൃദയത്തിൽ മുറിവായി മാറി 
നിന്നിൽ നിന്നും തിരികെ നടന്നിട്ടും 
പ്രാണന്റെ ശോഭയായി 
അരികിലണഞ്ഞു നീ 
വഴിയായി തീർന്നു 

സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.


Image Courtesy : s370.photobucket.com

Sunday, August 28, 2016

എവുപ്രാസ്യാമ്മ : സക്രാരിപ്പെട്ടിയുടെ കാവൽക്കാരി !

എവുപ്രാസ്യാമ്മ : സക്രാരിപ്പെട്ടിയുടെ കാവൽക്കാരി !



സന്യാസത്തിലെ അതിഭൗതീക വാദത്തിനും അമിതമായ സങ്കീർണ്ണതകൾക്കും ലാളിത്യം എന്ന സുകൃതം കൊണ്ട് ദൈവം കൊടുക്കുന്ന ഉത്തരമാണ് " എവുപ്രാസ്യാമ്മ "
കണ്ണിലെ അണുബാധ നിയന്ത്രിക്കാൻ തക്ക ഔഷധ ഗുണമുള്ള ഒരു പൂവിന്റെ പേരാണ് " യൂഫ്രേഷ്യ " ( Euphrasia )
ശരിയാണത്...
മലിനമായ കാഴ്ചകൾ കണ്ട് കണ്ട് നിഷ്കളങ്ക സ്നേഹത്തിന്റെ ഉറവ വറ്റിപോയവർക്കും കണ്ണിൽ അണുബാധ പിടിച്ചവർക്കും ഇനി ആ അമ്മയെ നോക്കാം...
കൊഴിഞ്ഞ പല്ലുള്ള മോണയും ചുക്കി ചുളിഞ്ഞ മുഖവും കാട്ടി ഒല്ലൂർ കാരി 'അമ്മ ചിരിക്കുന്നത് കാണുന്നില്ലേ?
നിഷ്കളങ്ക സ്നേഹത്തിന്റെ ഉറവ വറ്റാത്ത നന്മയാണ് ചിരിയായി ഒഴുകുന്നത്...
പ്രാർത്ഥനയുടെയും ലാളിത്യത്തിന്റെയും നിർമല ജീവിതം നയിച്ച് ഈശോയുടെ സക്രാരിപ്പെട്ടിക്കു കാവലിരുന്നു ഒരു സ്ത്രീക്ക് എങ്ങനെ നിര്മലമായി ചിരിക്കാതിരിക്കാൻ ആവും?
നൈർമല്യവും ലാളിത്യവും നിറഞ്ഞ സന്യാസ വ്രത ശുദ്ധിയുടെ ജീവിത ശീലുകളിൽ അളവില്ലാത്ത ആനന്ദം കണ്ടെത്തിയ ആ പാവം അമ്മയുടെ കൂട്ടും പ്രാർത്ഥനയും നല്ലതല്ലേ? അതെ ...നിശ്ചയമായും !

പ്രാർത്ഥിക്കുന്ന 'അമ്മ എന്നൊക്കെ പ്രിയപ്പെട്ടവർ അവരെ വിളിച്ചിരുന്നു...
ഇങ്ങനെ നന്മ നിറഞ്ഞ വിശേഷണം നേടിയെടുക്കാൻ മാത്രം സ്നേഹം ഉള്ള മനുഷ്യരെ കൊണ്ട് ഭൂമി നിറഞ്ഞിരുന്നെങ്കിൽ !
പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഗുരു തെല്ല് പരിഹാസത്തോടെ പറഞ്ഞതോർത്തു ചെറിയ വിറയൽ ( അധികം ആയുസ്സില്ല അതിന് .... ഞാൻ വീണ്ടും വളരെ പെട്ടന്ന് ബുദ്ധി കൊണ്ട് കൈ കഴുകി മാറും ) ...
" ഉടുപ്പിട്ട ചേട്ടന്മാർ "....
പ്രാർത്ഥിക്കുന്നവർ എന്നതൊഴികെ,  എല്ലാ വിശേഷണവും നേടിയെടുക്കാൻ ശ്രമിക്കുന്ന എന്നെപോലെ ഉള്ളവർക്ക് ഇനി ആ അമ്മയുടെ കൂട്ട് തേടാം...

വിശുദ്ധി നിറഞ്ഞവർ ഇല്ലാതെ പോകുന്നല്ലോ എന്ന് നെടുവീർപ്പെട്ട ചാവറപിതാവിന്റെ കൂനൻമാവിലെ  സ്വപ്‌ന വീട്ടിൽ ചേർന്ന റോസാ എന്ന പെൺകുട്ടി ആ പിതാവിനോടൊത്തു തന്നെ ദൈവത്തെ മഹത്വപ്പെടുത്തി...
വത്തിക്കാനിൽ നടന്ന ഒരു ഔപചാരിക ചടങ്ങിൽ, പെട്ടന്ന് അവർ വിശുദ്ധരായതൊന്നുമല്ല...
വിശുദ്ധർ ആയി ജീവിച്ചത് കൊണ്ട് ലോകം അതിനെ അംഗീകരിച്ചു എന്ന് മാത്രം....

അമ്മേ ... എവുപ്രാസ്യാമ്മേ... സ്നേഹമില്ലായ്മയുടെ ചൂണ്ടക്കൊളുത്തിൽ പെട്ട് പോവാതെ, പീള കെട്ടിയ എന്റെ കണ്ണിൽ സ്നേഹത്തിന്റെ തീർത്ഥം തളിക്കാൻ ഈശോയോട് പറയുമോ?

"മരിച്ചാലും മരക്കില്ലാട്ടോ "

സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.





Saturday, August 27, 2016

Face of Mercy : A Splendid Model for a Meaningful Christian Existence !


Face of Mercy : A Splendid Model for a Meaningful Christian Existence !

From the very beginning of his papacy, Pope Francis has been emphatically conveying one and only one message without any compromise. His message has become very clear over the years: The face of God is Mercy and the name of God is Mercy. Even one of his famous books is entitled: “The Name of God is Mercy”

It is all the more interesting to observe that the message of Pope Francis has become an impetus and a catalyst to renew the spirit of the church of Jesus and to transform the world around us. By this time, Pope has succeeded in setting a tone of mercy and compassion in the sits-in-leben of the Catholic Church.

As a result, the year of Mercy was inaugurated on the Feast of the Immaculate Conception (December 8), 2015, and would long till the Feast of Christ the King (November 20), 2016. And, we are living out the true spirit of the year of mercy…

It is really befitting that “the angel of Mercy, Mother Theresa, an albenian nun who transformed the streets of Culcutta with her unbounded mercy and love, is going to be canonized on the coming September 4th, a day before her 19th death anniversary.

Let us not forget that “the measure of divinity in humanity is always measured by the acts of charity” and hence let us try to creatively and positively respond to the needs of the suffering people around us. 


Image Courtesy : http://www.thefamouspeople.com/profiles/images/mother-teresa-16.jpg


Wednesday, July 27, 2016

സ്നേഹ ബലി :അൽഫോൻസാമ്മ !


ബലികൾ !

ജീവിതത്തിലെ  ചുരുങ്ങിയ ദിനങ്ങളോട്  അഗാധമായ ധ്യാനവും സ്നേഹവും തോന്നി  തുടങ്ങുമ്പോഴാണ്   ജീവിതത്തെ അതിൻറെ എല്ലാ ഭാവഭേദങ്ങളോടും  കൂടെസ്വീകരിക്കാനാവുന്നത്.. ഈശോയെ കാണാനെത്തിയ യവനർക്ക്  അവൻ  കൊടുത്ത ജീവിത ദർശനം  പ്രത്യാശ    നിറഞ്ഞ  ധ്യാനത്തിലേക്കുള്ള കിളി വാതിലാണ് ..ഗോതമ്പുമണി  നിലത്തു വീണു അഴിയുന്നില്ലെങ്കിൽ അതു ഫലം പുറപ്പെടുവിക്കയില്ല ,അഴിയുന്നെങ്കിലോ അതു ഏറെ ഫലം  പുറപ്പെടുവിക്കും .(യോഹ 12/ 24 ). ഗോതമ്പു മണി നിലത്തു വീഴുന്നതും അഴിയുന്നതും  ഒക്കെ  ജീവൻറെ  സമൃദ്ധിക്ക് വേണ്ടിയാണ് ...

നിലത്തു വീണഴിയുന്ന  ആ  ധ്യാനമണിക്ക് മീതെ  ദൈവകൃപയുടെ  ഒരു മഴപെയ്ത്തുണ്ടാവുന്നു  .. ഒടുവിൽ   ഈ  വിത്തിൽ  ജീവൻറെ  ഒരു നാമ്പ് മുള  പൊന്തുന്നു ...ഹരിത ശുദ്ധിയുടെ കതിർ മണി പോലെ നിറയെകതിർ മണികളുണ്ടാവുന്നു    ..പിന്നീടെപ്പോഴോ   കാരുണ്യത്തിൻറെ   കനിവൂറുന്ന  ഒരു സന്ധ്യയിൽ  ആരുടെയൊക്കെയോ  വിശപ്പിന്  അതു അന്നമാവുന്നു. ആ   ധാന്യമണിയുടെ  ഹരിത സമൃദ്ധിക്ക് പിന്നിലെ ബലി പോലെ   ഓരോ ചെറുജീവിതത്തിനു പിന്നിലും എത്രയോ  ബലികൾ!...

ചില സങ്കടങ്ങൾ കൊണ്ടു മനസിൽ  വല്ലാതെ ഇരുട്ടു  മൂടിയ ഒരു രാവിൽ ഗുരുതുല്യനായ ഒരാൾക്ക് കത്തെഴുതി ; മറുപടി ഇങ്ങനെയായിരുന്നു '' നാഡീ  ഞരമ്പുകളിലെ  യുദ്ധം രക്തം ചിന്തുന്ന  വേദനയാണ്എങ്കിലും ഈശോയെ മാത്രം തിരഞ്ഞെടുക്കുക . ഈശോയ്ക്ക് പിന്നാലെ പോവുക എന്നാൽ ബലിയാവുക എന്നർത്ഥം ". ക്രിസ്തു ഉറക്കം നഷ്ട പ്പെടുത്തിയിട്ടുള്ള ആർക്കും ലഭിക്കാവുമെന്ന മറുപടിയാണിത് .. കൽക്കട്ടയിലെ  അമ്മ പറയും    "Give to the Lord until it pinches you."  ഇടനെഞ്ചിലെ  നോവിൻറെ  ഘനമാണ് , ഒരാളുടെ ക്രിസ്തു  ബോധത്തിന്റെ  അളവ് കോൽ  എന്നു സാരം ...

അസ്സീസിയിലെ ഫ്രാൻസിസിൽ  സംഭവിച്ചതിതാണ്   , ഇന്നലെ വരെ ജീവിതചര്യയുടെ ഭാഗമായിരുന്ന ചങ്ങാതി ക്കൂട്ടങ്ങളും പഠനോപചാരങ്ങളും  സമ്പന്നനായ അപ്പൻറെ  സുഹൃത്തുക്കളും ഒന്നും ഇനി ആനന്ദ വിഷയമാവുന്നില്ല.  അവയൊക്കെ മനം മടുപ്പിക്കുന്ന വഴിയോര കാഴ്ചകൾ മാത്രം ..പടയോട്ടങ്ങളിൽ പങ്കു ചേർന്നു പേര് നേടാൻ അസ്സീസി വിട്ട ഈ ചെറുപ്പക്കാരനെ   യാത്രയുടെ ഇട വഴികളിലെപ്പോഴോ ക്രിസ്തു കീഴടക്കിയിരുന്നു ..അസ്സീസിയുടെ ഇടുങ്ങിയ വീഥികളിൽ പാതി രാവുകളിൽ നൃത്തം ചവിട്ടിയും പാട്ടു പാടിയും ഉല്ലസിച്ചിരുന്നവൻ 
'' സ്നേഹമേ,  സ്നേഹിക്കപ്പെടാതെ  പോയ സ്നേഹമേ ..എന്നൊക്കെപറഞ്ഞു ദൈവത്തിനായി  കവിത ചൊല്ലി  തുടങ്ങിയിരിക്കുന്നു ...

അൽഫോൻസാമ്മയെക്കുറിച്ചെഴുതിയ  ഒരു പുസ്തകം  വായിക്കുകയായിരുന്നു .ഭരണങ്ങാനത്തെ ഒരു കന്യകാലയത്തിൻറെ  മതിൽക്കെട്ടിനുള്ളിൽ  മാത്രം ഒതുങ്ങിയ  ഒരായുസ്സിൻറെ  മുഴുവൻ  വ്യഥകളും  ഉൾപ്പോരുകളും  നിഴലിക്കുന്ന വാക്കുകളുടെ അക്ഷരമാലയാണ്  ആ  പുസ്തകം ..ബലിയായി തീരുന്ന ഒരു  കൊച്ചു മാലാഖയുടെ ജീവിത കഥയുടെ നിർമ്മല വ്യാഖ്യാനം .. അവരുടെ നടുവിനെ  നീറ്റിയ  വേദനകളും  സഹനത്തിൻറെ    വിയർപ്പുകളും ചുംബിച്ച കുരിശുകളും  നിശബ്ദ രാത്രികളിലെ  കണ്ണീരും  ചേർന്നു പുസ്തകത്താളുകളെ ബലിയുടെ  ഗന്ധമുള്ളതാക്കുന്നു    ... റോമുളൂസച്ചൻറെ  ഓർമ്മക്കുറിപ്പിൻറെ    പേര് ''സ്നേഹ ബലി  അഥവാ അൽഫോൻസാ ''...ഇത്ര കണ്ടു സൗമ്യമായി  വ്യസനങ്ങളെയും തേങ്ങലുകളെയും  നേരിട്ട  ഒരായുസ്സിന്  സ്നേഹബലി എന്നല്ലാതെ  മറ്റെന്തുപേര്  നൽകും ?..

''ആഞ്ഞൂസ് ദേയി''  യിലെ  പുരോഹിതന്    ഈശോക്ക് പിന്നാലെ പോവുന്ന ആരുടെയും ഉള്ളുരുക്കങ്ങളുടെ   നിഴലുണ്ട് ".. തീർത്തും  നിരാലംബരായവർ.. സ്വന്തമെന്നു അവകാശപ്പെടാൻ ആരാണുള്ളത് ?...  നാലു മീറ്ററോളം  നീളം വരുന്ന അങ്കിക്കുള്ളിൽ   ഉൾത്താപമൊക്കെയും ,രാത്രിയുടെ നിശബ്ദ യാമങ്ങളിൽ  വിയർപ്പും നെടുവീർപ്പും രക്തവും കണ്ണീരുമായി ഉരുകിയൊലിച്ചു തളം കെട്ടി നിൽക്കുന്നതും ആരു  കാണാൻ ?  നിമിഷങ്ങളിൽ  അവരനുഭവിക്കുന്ന പച്ചയായ മനുഷ്യൻറെ  ഹൃദയ വേദനകൾ ''...''(ആഞ്ഞൂസ് ദേയി-പള്ളിത്തോട്‌) 

വാതിലുകളില്ലാത്ത വഴിയമ്പലത്തിൻറെ   വിജനമായ  മുറ്റത്തു ഒരാൾ പോലും കൂട്ടിനില്ലാതെ    തനിച്ചു നിൽക്കുന്ന യാത്രികനെ പ്പോലെ  ഒറ്റപ്പെടുന്നവരുടെ വ്യസനങ്ങൾക്കു  എന്തു ദാർശനിക വ്യാഖ്യാനം കൊണ്ട് നമ്മൾ എന്തു ഉത്തരം  കൊടുക്കും ?  ...കനൽ  വഴികൾ  ബലി വഴിയി ലെ   എന്ന് മനസ്സിനോട്  പറഞ്ഞു തുടങ്ങുമ്പോൾ  നെഞ്ചിൽ അളവില്ലാത്ത ആനന്ദം പരക്കും .....To  is to love and love is to get worm out.

ആത്മ ദുഖത്തിൻറെ  നനവുള്ള ഒരു ജീവചരിത്ര കുറിപ്പിൻറെ  മുഖക്കുറിയിൽ  എം . ടി സംഗ്രഹിച്ചതിങ്ങനെയാണ് ,ദാരുണമായ പീഡകൾ എറ്റു വാങ്ങാൻ  വിധിക്കപെട്ടവരുടെയെല്ലാം ആകാശങ്ങളിൽ , ഇന്നല്ലെങ്കിൽ നാളെ കത്തിനിൽക്കേണ്ട  നക്ഷത്ര വിളക്കുകളുടെ കണ്ണീർ പുരണ്ട മന്ദഹാസം ഈ ഓർമ്മകളിലാകെ  കോരി ചൊരിയുന്നു '' വേദനകൾക്കും വിഷമങ്ങൾക്കും  അപ്പുറം  ജീവൻ എന്ന വലിയ ദാനത്തിന്റെ  വഴികളിലെവിടെയോ  മഹത്വത്തിൻറെ സ്വർഗ്ഗ കാഴ്ചകൾ കാത്തിരിപ്പുണ്ട്.പ്രത്യാശയുടെ പ്രതിസ്പന്ദനം മനസിനെ പ്രഭാമയമാക്കുന്നു ..

തന്റെ   കൊച്ചു മകളോടൊപ്പം അച്ഛൻ അമ്പല പറമ്പിലൂടെ നടന്നു പോവു കയാണ് .. വഴിയോരത്തുള്ള  കടയിൽ നിന്നു അച്ഛൻ അവൾക്കായി നിറയെ  വളകൾ വാങ്ങി ...പൂരപ്പറമ്പിലേക്കു പോവുമ്പോൾ ആൾ കൂട്ടം വല്ലാതെ ഞെരുക്കുന്നുണ്ട് ..തിരക്കിൽ പെട്ടു പോവാതെ അച്ഛൻ അവളെ മുറുക്കി ചേർത്തു പിടിക്കുന്നുണ്ട് ..പിടിത്തം മുറുകുന്നതിനനുസരിച്ചു  കയ്യിലെ വളകളും ഓരോന്നായി ഉടയുന്നു താനും ..വാവക്കൊരു സംശയം,  അച്ഛൻ വാങ്ങി തന്ന വളകൾ എന്തിനാ അച്ഛൻ തന്നെ ഉടക്കുന്നത്‌ ?.. വാവയോട്  അച്ഛൻറെ  മറുപടി   ''വളകൾ ഉടഞ്ഞാലെന്താ പിടിത്തം മുറുകുന്നുണ്ടല്ലോ ?...പ്രിയമെന്നു കരുതി ഞാൻ താലോലിച്ചു വന്നിരുന്ന എന്റെ ആടയാഭരങ്ങളൊക്കെ ഉടച്ചു വലിയ നിയോഗങ്ങൾക്കായി എന്നെ പരുവപ്പെടുത്തുന്ന അത്യുന്നതന്റെ മഹാ കരുണ്ണ്യത്തിനു മുമ്പിൽ ശിരസ്സു താഴുന്നു ..

കയ്പുനിറഞ്ഞ ഒരായുസ്സിന്റെ മുഴുവൻ കെടുതികളെയും  ഓർമ്മിച്ചെടുക്കുന്ന സന്ധ്യയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കുറിക്കുന്നതിത്ര മാത്രം '' എന്നെ സ്വന്തമാക്കാൻ വേണ്ടി എൻറെ  ദൈവം എനിക്കുണ്ടായിരുന്നവരെയല്ലാം എന്നിൽ  നിന്നകറ്റി ''  ജീവിതത്തിലെ എല്ലാ അനുഭവങ്ങൾക്ക് പിന്നിലും മറഞ്ഞിരിക്കുന്നതു  ദൈ വത്തിന്റെ കാര്ങ്ങൾ തന്നെ .. എന്തും എൻറെ  മനസിൽ എത്തും മുൻപേ ദൈവത്തിന്റെ മനസിൽ എത്തിയിരുന്നു എന്നു സാരം 
''ദൈവത്തെ അന്വേഷിക്കുന്നവരൊക്കെ അവനെ കണ്ടെത്തുന്നു . കണ്ടെത്തുന്നവരൊക്കെ അവനെ സ്നേഹിക്കുന്നു .. സ്നേഹിക്കുന്നവരെയൊക്കെ അവൻ തകർക്കുന്നു ''  എന്നു കസൻദ്സാക്കീസ്  കുറിച്ചത്    എത്രെയോ ശരിയാണ്  ജീവിതാന്വേഷണം നമ്മെ എത്തിക്കുന്നത് അളവില്ലാത്ത അലച്ചിലുകളും ഉറക്കമില്ലാത്ത രാവുകളിലുമാകാം... ഒരു ദാർശനിക വ്യാഖ്യാനവും നമ്മെ  സാന്ത്വനിപ്പിക്കാൻ ഇടയില്ല ..

പിന്നെ കൂരിരുട്ടിൽ നിറങ്ങു വെട്ടം പോലെ   ഒരു  അസ്സീസിയിലെ ഫ്രാൻസിസും അൽഫോസാമ്മയും ജോൺ പോൾ പാപ്പയും  ബലി ജീവിതത്തിലെ കനൽ വഴികളിൽ നമ്മെ ധൈര്യപ്പെടുത്തിയേക്കാം.. ഭൂമിയിലെ ഒരു ദുരന്തത്തിനും  ഉള്ളിലെ ദൈവത്തെ നശിപ്പിക്കാനാവില്ല എന്ന തിരിച്ചറിവിന്റെ വെളിച്ചമായി ...തിരുസഭയുടെ പൂമുഖത്തിണ്ണയിൽ നിറഞ്ഞു കത്തുന്ന നിലവിളക്കുകൾക്കു വന്ദനം ...

അൽഫോൻസാമ്മയുടെ സജീവമായ ഓർമ്മകൾക്ക്...
ഈ അക്ഷരങ്ങൾക്കു ജീവനേകുന്ന ചെറുപുഷ്പ്പത്തിന്‌...
.

സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.


Sunday, July 24, 2016

The Life of St. Alphonsa: A Sea of Lessons and Reflections !

The Life of St. Alphonsa: A Sea of Lessons and Reflections


“Truly, truly I tell you, unless a grain of wheat falls into the earth and dies, it remains alone: but if it dies, it bears much fruit” (John 12: 24 – 26)

The falling of grain of wheat into the earth and dying is for a noble cause. It is for the abundant cause of increase. Life of St. Alphonsa on earth was a process like falling of grain of wheat into the earth and dying. Those who would meditate to have a glimpse of her saintly and virtuous life will come across a sea of reflections that certainly enrich their Christian existence. The first saint of the Syro – Malabar Church is enshrined as a model for taking up our daily crosses and to follow Jesus Christ so closely.
The earthly life of St. Alphonsa is a class room of lessons. “The mystery which was hidden for ages and generations, but now made manifest to his saints. The mystery is that Christ, the hope of glory is there in you” (Colossians 1: 27). St. John begins his gospel with a clear indication that ‘The Word was God’.  In one of His parables Jesus illustrates that Word of God is a seed. Now, St. Paul to his letter to Colossians writes that Christ, the hope of glory, is in you. Hence, without any shadow of doubt, it is obviously true that every individual on earth bears a seed of Christ with in him or her.
St. Alphonsa’s life itself witnesses that she had known very well that a seed of Christ resides in her. It is because of this conviction she let the divine seed of purity get sprouted. When her life was permeated with the power of Holy Spirit, she entered through the narrow gate way offered by Jesus. She was getting tuned literally to the words of John, the Baptist; “Christ alone was growing in her and her self was being reduced.”
Each one of us has a seed of Christ in us. Do we let the divine seed in us grow? We have a seed of Christ within us and since we are not committed enough to cater it, the seed dies out, before it gets sprouted. Is not our carelessness? Now is the time to pray through the intercession of St. Alphonsa to be endowed with the grace of catering the seed of divinity that has been infused by the Almighty at the time of our birth. St. Alphonsa certainly can guide each one of us through the narrow and suffering moments of life.
Her life will be ever remembered as the one which accepted the life without any rebellion as it was offered to her. This could be the unique and salient virtue that made her a saint. When she was ready to say ‘Yes’ to the Lord, she was telling ‘Yes’ to the very life. No one will find her saying even a word of complaint over the long-lasted trials, hardships and sufferings of her religious life. She was well prepared to accept the life as her creator has designed for her. Hence, an inspiring lesson that we could draw out from her life is that there is always the hands of God behind every experience of life.
No one has succeeded in giving an answer to the perennial question of suffering. But, St. Alphonsa teaches us that God has a right over our lives. God has a reason for allowing something to happen in our lives and finally He has prepared a reward for each one of us. “God works for the good with those who love him” (Rom. 8: 28). The one who knows all the ways of our lives, the one who keeps the keys of all the lockers, the one who has solutions for all the problems has an answer.
Finally, she teaches us about the price that we need to pay for being a true disciple of Jesus Christ. The pains, the struggles and the discipline that we undertake are the prices that we need to pay to be a disciple of Jesus Christ. A well solid grounded life in Jesus Christ costs a lot. The pains and struggles of life are always something like shedding the blood. Still, it is better to choose Jesus always.
In short, the life of saint Alphonsa could be summarized as follows
Ø  A saintly life that could explore and cater the seed of divinity in her.
Ø  She accepted life as it has been designed for her by the Almighty.
Ø  She was aware that the struggles of life blessed by the grace of her Lord will add beauty to her Christian existence.
Ø  She has succeeded in communicating the rhythm of the gospel through her committed religious life
Now we are witnessing the prophetic words of Fr. Romulus CMI, the spiritual director of the saint, coming true: “The village of Bharananganam within whose bounds this body will be buried is also greatly blessed for, God willing, this sleepy little village will become the Lisieux of India. Sr. Alphonsa’s tomb here will become a centre of pilgrimage and people will come here from all parts of India to pray to her seeking her intercession. Bishops no doubt, and cardinals themselves if God is so pleased, will visit her tomb though she is an obscure nun now.”
Lord Jesus, we pray through the intercession of the saint of our native to help us to be committed enough to cater the divine seed within us. May the prayers of St. Alphonsa enkindle our soul to communicate the rhythm of the gospel message. Amen!




  




Saturday, July 9, 2016

അമ്മക്കിളി !

കാതങ്ങൾക്കപ്പുറം ഇതുപോലെ ചില ദിനങ്ങളിൽ ആണ് അമ്മ മേരിയെ കാണാൻ സ്വർഗത്തിന്റെ ദൂതുമായി മാലാഖ വന്നത്...   
പിന്നെ പാവപ്പെട്ട ഒരു നസ്രത്തുകാരി പെണ്‍കുട്ടിയുടെ ഉദരത്തിൽ  ആത്മാവിന്റെ വെളിച്ചം വീശി ... 
അങ്ങനെ അവളുടെ ഗർഭപാത്രത്തിലെ സ്നേഹദ്രവത്തിൽ തത്തിക്കളിച്ചു ഒരു കുഞ്ഞു ജീവൻ തളിരിട്ടു ...
കുഞ്ഞിനെ ജീവന്റെ ഭാഗമാക്കി നിലനിർത്തിയ പുക്കിൾകൊടിയെന്ന  സ്നേഹച്ചരടിൽ കോർത്തിണക്കി,  ഗർഭപാത്രത്തിൽ  അവൾ കുഞ്ഞിനുള്ള  സക്രാരി  മെനഞ്ഞു... 
കുഞ്ഞിനെ ഭൂമിക്കു സമ്മാനിക്കാൻ കാലമായപ്പോൾ അവൾക്കു കിട്ടിയതോ കാലിതൊഴുത്തും  വയ്ക്കോൽ തൊട്ടിയും ...
സ്വര്ഗം ഭൂമിക്കു നല്കിയ ഏറ്റവും അഴകുള്ള സമ്മാനമായിരുന്നു ആ കുഞ്ഞ്...
രക്ഷകനായ  ആ കുഞ്ഞിനെ രൂപപെടുത്തിയ ക്ഷേത്രം അമ്മ മേരിയുടെ ഉടലായിരുന്നു...
എന്നിട്ട്  ആ കുഞ്ഞിനെ കാത്തിരുന്നതോ.... കാലിതൊഴുത്തും  വയ്ക്കോൽ തൊട്ടിയും ...
നോക്കണം ....ഒരു പാവപ്പെട്ട  തച്ചപ്പണിക്കാരൻ  നിറവയറുള്ള അയാളുടെ ഭാര്യയുമൊത്ത്  ഇടം തേടി അലയുന്നത് ...
ജന്മം കൊടുത്തത് മുതൽ നീണ്ട മുപ്പത്തിമൂന്നു വർഷങ്ങൾ മകനോടൊപ്പം അമ്മ നടത്തിയത് ഒരു കുരിശു യാത്ര തന്നെ...
അമ്മിഞ്ഞ കൊടുക്കുംപോളും കുളിപ്പിച്ച് തോർത്തുംപോളും, തന്റെ കുഞ്ഞിറെ ചുമലിൽ വീഴാൻ പോവുന്ന ഭാരമുള്ള കുരിശു  കണ്ടു അമ്മ എത്രയോ തവണ മിഴികൾ  നനച്ചിട്ടുണ്ടാവും? 
ശിമയോൻ പറഞ്ഞ "കുരിശു യാത്രയുടെ വാൾ "കുത്തിനോവിച്ച അമ്മയുടെ ഹൃദയം കാണുന്നില്ലേ? നിറയെ മുറിവുകളാണ് ...
 മകന്റെ കുരിശുയാത്ര മനസിൽ എറ്റു  വാങ്ങിയതിൻറെ മുറിപ്പാടുകൾ...
നമ്മുടെ ആബേൽ അച്ചൻ പാടിയതാണ് ശരി....
" കാൽവരി  മുന്നിലതാ , മറ്റൊരു ബലിപീഠം
ശിമയോനോതിയ വചനങ്ങൾ
സാർത്ഥകമാക്കിയ  ബലിപീഠം
വ്യാകുലയായൊരു  മാതാവിൻ 
വേദന തിങ്ങിയ ഹൃദയമതാ 
പാവനമാം ബലിയായ് വിടരുന്നു "
അമ്മേ, ഹൃദയത്തിൽ നിന്റെ മകന് വേണ്ടി  ബലിപീഠം തീർക്കുവാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ .

സ്നേഹപൂർവ്വം,
അഗസ്റ്റിൻ സി. എം. ഐ.

Image Courtesy : www.artcrimeillustrated.com

Thursday, July 7, 2016

കുരിശുവര !

കുരിശുവര !

നെറ്റിത്തടത്തിലെ കുരിശുവര പോലും
ഇല്ലാത്ത രാവെൻ മനം തകർത്തു...
മാലാഖ മനസുള്ള ജീവന് മീതെ
അറിയാതെ പാപത്തിൻ കാർമേഘം മൂടി...
ഉടലിന്റെ മോഹമാം ചെന്നായ്ക്കൾക്കുള്ളിൽ
ആത്മാവിന് ദാഹമാം കുഞ്ഞാട് നീറി...

അമ്മ നൽകിയ പ്രാർത്ഥനാ മന്ത്രങ്ങൾ
അറിവിന്നഹന്തയിൽ കൊഴിഞ്ഞു പോയി...
ബലിപീഠം മുത്തി ഉറങ്ങിയാ രാവിൻറെ
മനഃശാന്തി എങ്ങോ കളഞ്ഞു പോയി...
ജീവന്റെ ശോഭയാം ജപധ്യാനത്തിൽ
ഈശോയെ ധ്യാനിച്ച നാളിന്നെവിടെ...

കുരിശു വരയ്ക്കാൻ പഠിപ്പിച്ച നാളതിൽ
അമ്മ പറഞ്ഞെതെൻ മനം നിറഞ്ഞു...
അക്ഷരമുറ്റത്തെ ആദ്യാക്ഷരങ്ങൾ
ആത്മീയജീവന്റെ അത്താണിയായി...
യേശുസ്‌നേഹം വഴികാട്ടിയാവാൻ
മാതൃസ്നേഹം നിറദീപമായി..



സക്രാരി മുന്നിൽ...കുരിശിൻ തണലിൽ...

സക്രാരി മുന്നിൽ...കുരിശിൻ തണലിൽ...

സക്രാരി മുന്നിൽ ഉതിർത്തൊരാ മിഴിനീർ കണങ്ങളെന്നിൽ 
സൗഖ്യത്തിൻ പുഴയോഴിക്കി...
കുരിശിൻ തണലിൽ തല ചായ്ച്ച രാവിൻ പുണ്യമെന്നെ 
സ്നേഹത്തിൻ നീർചോലയാക്കി...

ആത്മാവിനുള്ളിൽ അലറുന്ന കടലിൽ 
ജീവൻ തളർന്നു പോകുമ്പോൾ 
മനസിന്റെ നൗകയിൽ 
മയങ്ങുന്ന നാഥാ, യേശുവേ, താഴാതെ താങ്ങേണമേ....



Tuesday, July 5, 2016

അമ്മയോട് ചേർന്ന് !

അമ്മയോട് ചേർന്ന് !


അമ്മയോട് ചേർന്ന് അവരുടെ മകന്റെ കുരിശിന്റെ ചാരെ നിന്നു...
കുറ്റപെടുത്തലുകളും വിധിവാചാകങ്ങളും ഇല്ലാതെ ചേർത്തു പിടിക്കുന്ന ഒരാൾ എനിക്ക്  ഉണ്ട് എന്ന് ആദ്യമായി തോന്നിയത് അപ്പോഴായിരുന്നു.... അങ്ങനെ കുരിശിൽ കിടക്കുന്നവന്റെ അൾത്താരയിൽ പൂക്കളർപ്പിക്കാനും പൂജ നടത്താനും ജീവിതം.... 
പിന്നെ അവന്റെ അടിപ്പിണരാൽ സൗഖ്യം....

അഗസ്റ്റിൻ

Image Courtesy :http://blogs.nd.edu/oblation/2015/06/12/at-the-feet-of-and-entrusted-to-the-heart-of-jesus/

ജോർദാൻ പുഴ പോലെ !


ജോർദാൻ പുഴ പോലെ !

ശരീരത്തിന്റെ ഇടപെടലുകളും അഭിരാമങ്ങളും ഇല്ലാത്ത ഏതോ ചില പവിത്രമായ ഭൂമികയിൽ നിന്ന് നിര്മ്മല സ്നേഹത്തിന്റെ ഉറവുചാലുകൾ ഈർപ്പം പൊടിച്ചു തുടങ്ങുന്നു .... 
ആ സ്നേഹധാരയുടെ അദൃശ്യ പ്രവാഹങ്ങൾ ജോർദാൻ പുഴ പോലെ ...
ഇറങ്ങി സ്നാനപ്പെടാൻ ധൈര്യം ഇല്ലാത്തതുകൊണ്ട് ഞാൻ ഇപ്പോഴും തുടങ്ങിയിടത്തു തന്നെ !

സ്നേഹപൂർവ്വം,
അഗസ്റ്റിൻ സി. എം. ഐ.

Monday, July 4, 2016

വാതിൽ തുറക്കുന്ന കാലമാണിത് !

വാതിൽ തുറക്കുന്ന കാലമാണിത് !


കരുണ മാത്രം നിറഞ്ഞ കുറെ അധികം നിലപാടുകൾ കൊണ്ട് നമ്മുടെ കണ്ണ് നനയിച്ച ഫ്രാൻസിസ് എന്ന് പേരുള്ള ഇടയൻ ഒരു വാതിൽ തുറന്നു ....ആതുരലയമാണ് ഈശോയുടെ സഭ എന്ന് ഓർമിപ്പിക്കുന്ന ഒരു കരുണയുടെ വാതിൽ !
ചുരുങ്ങിയ കാലമേ ആയുള്ളൂ ... നെഞ്ചു നിറയെ കരുണയാണ് എന്നാണ് ആ ഇടയന്റെ ശരീരഭാഷയുടെ മൃദുമന്ത്രണം....
തുറന്ന വാതിൽ കണ്ട് സ്നേഹത്തിന്റെ വെള്ളരിപ്രാക്കൾ ആകാശങ്ങളിൽ ഭജന പാടുന്നു : " ഇവൻ എന്റെ പ്രിയ പുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു "...
ബുവെനോസ് ഐരേസിന്റെ ചേരികളിൽ, പാവങ്ങൾക്ക് കൂട്ട് തീർത്ത പൗരോഹിത്യ ജീവിതം ഉള്ള ആ മെത്രാനച്ചന് കൊടുക്കാൻ സ്വര്ഗത്തിലെ മാലാഖമാർക്ക് ഇതിൽ പരം നല്ല ഒരു വാഴ്ത്ത് വേറെ ഉണ്ടാവില്ല....
ഇവിടെ ആരൊക്കെയോ വാതിൽ തുറക്കുന്നു ... നെഞ്ചിൽ കരുണയുടെ ചിരാതുകൾ ഇല്ലാതെ വാതിൽ തുറക്കുമ്പോൾ ഒരു ആശാരി ചെക്കൻ കലഹിക്കുന്നത് കേൾക്കുന്നില്ലേ?..... " ഇവരുടെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കുന്നു... അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽ നിന്ന് ..................."
വീടുകളിലും ആവാം ഇങ്ങനെ തുറന്നിട്ട ഒരു വാതിൽ... ജീവിതം ഇറക്കി വിട്ടവരെയും, ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയവരെയും തിരികെ വിളിക്കാൻ വേണ്ടി, കരുണയുടെ കാർത്തിക വിളക്ക് തെളിച്ച് , കരുതലോടെ കാത്തിരിക്കുന്ന ഒരു കാലം...
ഒരു നിലവിളി ബാക്കി : " അബ്ബാ.....ഞങ്ങളോട് കരുണ തോന്നണമേ "

അഗസ്റ്റിൻ സി. എം. ഐ

.
Image Courtesy : pewsitter.com

പെന്തക്കുസ്ത !

പെന്തക്കുസ്ത !

ഭൂമിയുടെ ആദ്യ പെന്തക്കുസ്ത ഒരമ്മയുടെ സ്നേഹവലയത്തിലായിരുന്നു...
മേരിയമ്മ മക്കളായ ശിഷ്യരേയും ചേർത്ത് പിടിച്ചു സെഹിയോനിൽ പ്രാർത്ഥനയിൽ ആയിരുന്നപ്പോളാണ്...  
ആത്മാവിന്റെ കാറ്റ്   വീശിയതും  കനൽ തെളിഞ്ഞതും...
അതിനു ശേഷം ക്രിസ്തു എന്ന പുഴയായി ദൈവം ഭൂമിയെ തണുപ്പിക്കുന്നു...
മക്കളെ ചേർത്ത് പിടിച്ചു പ്രാർത്ഥിക്കുന്ന അമ്മമാരുള്ളിടത്തൊക്കെ ആത്മാവിന്റെ കാറ്റ് വീശുകയും കനൽ തെളിയുകയും ചെയ്യുന്നുണ്ട് ...
അതുകൊണ്ട് തന്നെ ഭൂമിയുടെ ക്രിസ്തുബോധം ഇനി കൃപ നിറഞ്ഞ അമ്മമാരുടെ കൈകളിൽ ആണ് ...
അമ്മേ ... നിശ്ചയമായും ഇനി സഭയുടെ വളർച്ചയും ശുദ്ധിയും ഇനി നിങ്ങളുടെ കരങ്ങളിൽ...
നിങ്ങളിലൂടെ ഇനി പെന്തകൂസ്തകൾ ആവർത്തിക്കപ്പെടട്ടെ...
ഞങ്ങൾ മക്കൾ ഈശോയെ അറിഞ്ഞു തുടങ്ങട്ടെ...

അഗസ്റ്റിൻ സി. എം. ഐ.

Image Courtesy :http://blogs.nd.edu/oblation/2015/06/12/at-the-feet-of-and-entrusted-to-the-heart-of-jesus/

മഴവില്ല് !


മഴവില്ല് !


പെയ്ത് തീരാത്ത എന്റെ പ്രാർത്ഥനകളുടെയും നിലവിളികളുടെയും 
മഴപ്പെയ്ത്തുകളിൽ ഒഴുകിയിറങ്ങുന്ന കണ്ണീർക്കണങ്ങളിൽ 
സ്നേഹപൂർണിമയുടെ മഴവില്ല്  വിരിയിക്കുന്ന മഹാ കാരുണ്യമേ,
നിനക്ക് സ്നേഹവന്ദനം !

എന്റെ കണ്ണീർക്കണങ്ങൾ നീ ശേഖരിച്ചു വച്ചിരിക്കുന്ന 
ചില്ലുപാത്രങ്ങളുടെ സുതാര്യതയിൽ ജീവിതത്തിന്റെ നേർക്കാഴ്ചകൾ 
തെളിയുമ്പോൾ അവിടെ ആത്മദാനങ്ങളുടെ ഏഴു സപ്തവർണ്ണങ്ങൾ !
ജ്ഞാനം, ബുദ്ധി, ആലോചന, ആത്മശക്തി, അറിവ്, ദൈവഭയം, ദൈവഭക്തി !
ആമേൻ ! 

അഗസ്റ്റിൻ സി. എം. ഐ.

Image Courtesy : newtopwallpapers.com