Thursday, December 10, 2020

സ്തോത്രഗീതം

ജ്ഞാനധ്യാനം
2020 ഡിസംബർ 11

സ്തോത്രഗീതം

"അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും."
ലൂക്കാ 1 : 48

ദൈവദൂതന്റെ അരുളപ്പാട് സ്വീകരിച്ചപ്പോൾ മറിയം അസ്വസ്ഥയായിരുന്നു...
അത്യുന്നതന്റെ ശക്തി ആവസിക്കും എന്ന ഉറപ്പ് ദൂതൻ നൽകിയപ്പോളാണ് മറിയത്തിന്റെ  കലങ്ങിയിരുന്ന മനസ്സ് തെളിഞ്ഞത്...
കേട്ടപ്പോൾ ആദ്യം അത്ര മംഗളകരമല്ലാതിരുന്ന വാർത്ത മറിയം മംഗളവാർത്തയാക്കി മാറ്റി...
അസ്വസ്ഥത ഉള്ളിൽ നിറയുമ്പോഴും അത്യുന്നതന്റെ ശക്തിയുടെ ആവാസത്തെകുറിച്ച് തിരിച്ചറിവ് ലഭിച്ച മറിയം പാട്ട് പാടിയാണ് ദൈവത്തെ സ്തുതിക്കുന്നത്...
താഴ്മയുള്ളവരെ കടാക്ഷിക്കുകയും എളിയവരെ ഉയർത്തുകയും വിശക്കുന്നവരെ വീശിഷ്ടവിഭവങ്ങൾ കൊണ്ട് സമ്പന്നരാക്കുകയും അഹങ്കാരികളെ ചിതറിക്കുകയും സമ്പന്നരെ വെറും കൈയോടെ പറഞ്ഞയക്കുകയും ചെയ്യുന്ന ദൈവനീതിയാണ് സ്തോത്രഗീതത്തിന്റെ പ്രതിപാദ്യം...
എളിമയും താഴ്മയും കൈമുതലായവർക്ക് ദൈവകരുണയുടെ സംരക്ഷണം ലഭിക്കും എന്നതാണ് സ്തോത്രഗീതത്തിലെ സുവിശേഷം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment